Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UK

ഒരു മണിക്കൂറിനുള്ളിൽ ഡെലിവറി; ക്വിക്സി.കോം യുകെയിൽ സേവനം ആരംഭിച്ചു

ലിവർപൂൾ: ഒരു മണിക്കൂറിനുള്ളിൽ ഡെലിവറി ഉറപ്പാക്കിക്കൊണ്ട് മികച്ച ഓഫറുകൾക്കൊപ്പം ക്വിക്ക് കൊമേഴ്സ് കമ്പനിയായ ക്വിക്സി.കോം (Quikzii.com) പ്രവർത്തനമാരംഭിച്ചു. ലോഞ്ച് ദിവസം ലിവർപൂളിന്‍റെ ആകാശത്തിലൂടെ ക്വിക്സി.കോം എന്ന സന്ദേശവുമായി ഒരു ടൗ പ്ലെയിൻ പറത്തിക്കൊണ്ട് കമ്പനി ആരംഭം കുറിച്ചത്.

തുടർന്ന്, ദ ഫസ്റ്റ് ഹണ്ട്രഡ് എന്ന മറ്റാരും നൽകാത്ത ഓഫറിലൂടെ 100 പേർക്ക് അവർ ഇഷ്‌ടപ്പെട്ട് തെരഞ്ഞെടുത്ത ഒരോ പ്രത്യേക പ്രോഡക്ടുകൾ സൗജന്യമായി ഡെലിവറി ചെയ്തു. ക്രിസ്മസ് വേളയിൽ ഉപഭോക്താക്കൾക്ക് നൽകിയ പ്രത്യേക ഓഫറുകൾ ആഘോഷത്തിന് കൂടുതൽ സന്തോഷം പകർന്നു.

റീട്ടെയിൽ മാനേജ്മെന്‍റിൽ വർഷങ്ങളുടെ അറിവും അനുഭവ പരിചയവുമുള്ള സംരംഭകനും നിക്ഷേപകനുമായ ശരത് ജോസാണ് ഈ ക്വിക് ഡെലിവറി പ്ലാറ്റ്ഫോമിന്‍റെ സാരഥി.

യുകെയിലെ മലയാളി, അറബിക്, ബംഗ്ലാദേശി, ശ്രീലങ്കൻ, ദക്ഷിണേഷ്യൻ, ആഫ്രിക്കൻ സമൂഹങ്ങൾ ഉൾപ്പെടെ എല്ലാ പ്രവാസികളുടെയും ദൈനംദിന ആവശ്യങ്ങൾ കൃത്യമായി മനസിലാക്കി, അവയ്ക്ക് അനുയോജ്യമായ പ്രോഡക്ടുകൾ നൽകുവാൻ ആധുനിക ടെക്നോളജിയുടെ പിൻബലത്തോടെ രൂപകല്പന ചെയ്തതാണ് ക്വിക്സി.

യുകെയിലെ ഏറ്റവും വേഗതയേറിയതും തെരഞ്ഞെടുത്ത പട്ടണങ്ങളിൽ ഒരു മണിക്കൂർ സൂപ്പർഫാസ്റ്റ് ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായ ഈ ഇകൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ഫ്രഷ് പച്ചക്കറികൾ, പഴവർഗങ്ങൾ, ഗുണനിലവാരമുള്ള മാംസം, മീൻ, ഫാഷൻ & ട്രെൻഡി ഫാബ്രിക്സ്, ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറിസ്, ദിനംപ്രതി ആവശ്യമായ ഗ്രോസറികൾ തുടങ്ങി ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും അതിവേഗത്തിൽ വീട്ടുപടിക്കൽ എത്തിക്കുന്നു.

ഉയർന്ന ഗുണമേന്മയും അതിവേഗ സേവനവും ഒരുമിപ്പിച്ച് ക്വിക്സി യുകെയിലെ ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവത്തെ പുതിയ തലത്തിലേക്ക് ഉയർത്തും. കേരള, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്, ബംഗ്ലാദേശി, ശ്രീലങ്കൻ ഉപഭോക്താക്കളുടെയും യുകെയിലെ മറ്റ് വിവിധ സമൂഹങ്ങളുടേയും ഭക്ഷണ അഭിരുചികളെയും ജീവിതരീതികളെയും മനസിലാക്കി ഒരുക്കിയതാണ് ക്വിക്സിയുടെ സമ്പൂർണ ഉത്പന്നശ്രേണി.

ക്വിക്സിയുടെ ഔദ്യോഗിക വെബ് സൈറ്റും വഴിയും പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽ ലഭ്യമായ മൊബൈൽ ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ ഉത്പന്നങ്ങൾ ഓർഡർ ചെയ്യാം. ഓർഡർ ചെയ്ത ഉത്പന്നങ്ങൾ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഉപഭോക്താവിന്‍റെ വീട്ടിലെത്തിക്കും.

ചെറുകിട വ്യവസായികൾക്കും ഉത്പാദകർക്കും കുറഞ്ഞ ചെലവിൽ സ്വന്തം ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുവാനായി ക്വിക്സി ശക്തമായ ഒരു പ്ലാറ്റ്ഫോം ഒരുക്കുന്നു. ലൊജിസ്റ്റിക്സ്, ഡെലിവറി, പരസ്യം, ഉപഭോക്ത്യ പിന്തുണ പോലുള്ള സൗകര്യങ്ങൾ എല്ലാം ഒരിടത്ത് ലഭ്യമാക്കുന്നതിലൂടെ സംരംഭകരുടെ വളർച്ചയ്ക്ക് വലിയ പിന്തുണയാണ് ക്വിക്സി വാഗ്ദാനം ചെയ്യുന്നത്.

ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ വേഗത്തിലും വിശ്വാസയോഗ്യമായ രീതിയിലും നൽകുകയും ചെറുസംരംഭങ്ങൾക്ക് വളർച്ചയിലേയ്ക്ക് വാതിൽ തുറക്കുകയും ചെയ്യുകയാണ് ക്വിക്സിയുട ദൗത്യമെന്ന് ഫൗണ്ടറും സിഇഒയുമായ ശരത് ജോസ് മാധ്യമങ്ങളോട്പ്രതികരിച്ചു.

Curiouscat ideas india pvt ltdഎന്ന അഡ്വർട്ടെസിംഗ് ഏജൻസിയാണ് Quikzii.comയുടെ കമ്യൂണിക്കേഷൻ സ്ട്രാറ്റജിയും ക്രിയേറ്റീവ് കോണ്‍സെപ്റ്റുകളും കണ്ടന്‍റുകളും തയാറാക്കുന്നത്.

NRI

യുകെയിലും ഓസ്ട്രിയയിലുമായി ചിത്രീകരിച്ച വിദേശമലയാളികളുടെ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു

വിയന്ന: യുകെയുടെയും ഓസ്ട്രിയയുടെയും മണ്ണില്‍ പിറന്ന മലയാള മ്യൂസിക് ആല്‍ബം തരംഗമാകുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കിയ ഈ ആല്‍ബം, വിദേശത്ത് ജീവിക്കുന്ന ഏതാനും മലയാളി സുഹൃത്തുക്കള്‍ അവരുടെ സുഹൃത്ത് ദമ്പതികളായ മെല്‍വിന്‍ ടോമിക്കും ഫിയോണയ്ക്കും വിവാഹസമ്മാനമായി ആണ് തയാറാക്കിയിരിക്കുന്നത്.

ഇംഗ്ലീഷ് ഗാനങ്ങള്‍ പുറത്തിറക്കുന്ന ഇ&ഡി മ്യൂസിക്‌സിന്‍റെ ബാനറില്‍ മലയാളം - ഇംഗ്ലീഷ് ശൈലിയിലുള്ള ആദ്യ അവതരണം കൂടിയാണ് ഇത്. ഓസ്ട്രിയയില്‍ നിന്നുള്ള ബിബിന്‍ കുടിയിരിക്കല്‍, യുകെയിലെ എറിക്ക് ജോസഫ്, ഡാനിഷ് റോഷന്‍ എന്നിവര്‍ തന്നെ എഴുതി ചിട്ടപ്പെടുത്തി പാടിയതാണ് "Carried Away' എന്ന് പേരിട്ടിരിക്കുന്ന ഈ ആല്‍ബം.

വിഡിയോഗ്രാഫി - അശ്വിന്‍ ടോം, ഇലിയാസ് സയിദ്, എഡിറ്റിംഗ് - റോയ് വീഡിയോ എഡിറ്റ്സ്, മിക്സ് & മാസ്റ്റര്‍ - Zsolt, ഇന്‍സ്ട്രുമെന്‍റല്‍ - Zeteo, ആല്‍ബം യുട്യൂബിലും സ്‌പോട്ടിഫൈയിലും ലഭ്യമാണ്.

NRI

യുക്മ ശ്രേഷ്ഠ മലയാളി പുരസ്കാരദാനം 22ന് പ്രിസ്റ്റണിൽ

പ്രിസ്റ്റൺ: യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷന്‍റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്‍റ്സുമായി ചേര്‍ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ ആൻഡ് സ്പായിൽ വച്ച് യുക്മ "ശ്രേഷ്ഠ മലയാളി 2025' പുരസ്കാരദാനവും - മാണിക്കത്ത് ഇവന്‍റ്സ് ഫാഷൻ ഷോ ആൻഡ് സൗന്ദര്യമത്സരവും ഈ മാസം 22ന് സംഘടിപ്പിക്കപ്പെടുന്നു.

മാണിക്കത്ത് ഇവന്‍റ്സ് സംഘടിപ്പിക്കുന്ന "മിസ് & മിസിസ് മലയാളി യുകെ 2025' എന്ന പരിപാടിയ്ക്കൊപ്പമാവും യുക്മയുടെ അവാർഡ് ദാനവും മറ്റ് പരിപാടികളും നടക്കും. ഒരു ദിവസം മുഴുവൻ നീണ്ടു നില്‍ക്കുന്ന സംഗീത - നൃത്ത ഇനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന നിരവധി പരിപാടികളും കോർത്തിണക്കി ഒരൊറ്റ മത്സരത്തിനപ്പുറം മിസിസ് മലയാളി യുകെ, മിസ് മലയാളി യുകെ, മിസ് ടീൻ മലയാളി യുകെ, ലിറ്റിൽ മലയാളി മങ്ക ആൻഡ് ശ്രീമാൻ, മലയാളി ശ്രീമാൻ യുകെ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലാണ് മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുളളത്.

"മിസ് ആൻഡ് മിസിസ് മലയാളി യുകെ 2025' എന്ന പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ മലയാള സിനിമാ മേഖലയിലെ സെലിബ്രിറ്റി അതിഥികളായ പ്രേമും സ്വാസികയും പങ്കെടുക്കുകയും ഫൈനലിസ്റ്റുകളുമായി വേദി പങ്കിടുകയും ചെയ്യും. കമൽ രാജ് മാണിക്കത്താണ് ഈ ഷോ സംവിധാനം ചെയ്ത് ആശയരൂപീകരണം നടത്തിയിരിക്കുന്നത്.

തെരഞ്ഞെടുത്ത വിഭാഗങ്ങൾക്കുളള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. യുകെയിലുടനീളമുള്ള ഏതൊരു മലയാളിക്കും മലയാളി അഭിമാനത്തിന്‍റെ ഈ ഐക്കണിക് ആഘോഷത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഫാഷൻ, വിനോദം എന്നിവ നിറഞ്ഞ ഒരു മുഴുവൻ ദിവസത്തെ പരിപാടിയിൽ നൃത്തസംവിധാന പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന ഫാഷൻ ഷോ, സെലിബ്രിറ്റികളുടെ അവതരണങ്ങൾ, പ്രഫഷണൽ പ്രൊഡക്ഷൻ എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 07774966980. ഈ വർഷത്തെ യുക്മ ദേശീയ കലാമേളകളുടെ കലാതിലകം - കലാപ്രതിഭ പട്ടങ്ങള്‍ ലഭിച്ചവരെയും ആദരിക്കും. ഇതോടൊപ്പം യുക്മ കേരളാപൂരം 2025 വള്ളംകളി മത്സരങ്ങളിലെ ജേതാക്കളേയും വേദിയിൽ ആദരിക്കും. കൂടാതെ യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ "യുക്മ ഫോർച്യൂൺ ലോട്ടറി - 2025' പദ്ധതിയുടെ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനവും അന്നേ ദിവസം നടത്തപ്പെടും.

യുകെയിലെ പ്രവാസി മലയാളി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതും പ്രവാസി മലയാളികൾക്കിടയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കിയവർ, ജീവകാരുണ്യ - സന്നദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിവരുന്നതും മലയാളികൾക്കിടയിൽ വിവിധ സഹായങ്ങൾ നല്‍കിയിട്ടുള്ളതുമായ ഏതാനും ചില ആളുകളെ കൂടി ആദരിക്കുന്നതിനും യുക്മ ലക്ഷ്യമിടുന്നുണ്ട്.

യുക്മയുടെ അംഗ അസോസിയേഷൻ ഭാരവാഹികൾ, യുക്മ പ്രതിനിധികൾ, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർക്ക് ആദരിക്കുന്നതിന് അർഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദമായ വിവരങ്ങൾ ബയോഡേറ്റ സഹിതം നൽകാവുന്നതാണ്.

യുക്മ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിലുള്ള സബ് കമ്മിറ്റി ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങൾ അയയ്ക്കേണ്ടത് സെക്രട്ടറിയുടെ ഇ-മെയിലിലാണ് ([email protected]). ലഭിക്കേണ്ട അവസാന തീയതി 15 നവംബർ 2025 വൈകുന്നേരം അഞ്ച് വരെ.

കുര്യൻ ജോർജ്

Business

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി വർധിക്കും

ന്യൂഡൽഹി: യുകെയുമായി സമഗ്ര സാന്പത്തിക വ്യാപാരക്കരാർ (സിഇടിഎ) ഒപ്പുവച്ചതിനെത്തുടർന്ന് ഇന്ത്യയുടെ സമുദ്രോത്പന്ന വ്യവസായം ഗണ്യമായ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷ. വിവിധ സമുദ്രോത്പന്നങ്ങൾക്കു മേലുള്ള തീരുവ ഒഴിവാക്കുന്നതിലൂടെ യുകെയിലേക്കുള്ള ഇന്ത്യയുടെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി കരാർ പ്രകാരം 70 ശതമാനം വർധനയാണു പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇന്ത്യക്ക് നിലവിൽ യുകെയുമായി സ്വതന്ത്ര വ്യാപാരക്കരാറുകളിൽ നിന്ന് പ്രയോജനം നേടുന്ന വിയറ്റ്നാം, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി തുല്യനിലയിൽ മത്സരിക്കാനാകും. ഈ രാജ്യങ്ങൾക്കൊപ്പം ഒരു വലിയ വിപണിവിഹിതം പിടിച്ചെടുക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർക്കു കഴിയുകയും ചെയ്യും.


കരാർ പ്രകാരം ബ്രിട്ടനിലേക്കുള്ള 99 ശതമാനം ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാക്കും. സമുദ്രമേഖലയെ സംബന്ധിച്ചിടത്തോളം, ഈ കരാർ വിവിധ സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കപ്പെടും. അതുവഴി യുകെ വിപണിയിൽ ഇന്ത്യൻ കയറ്റുമതിക്കാരുടെ മത്സരശേഷി വർധിപ്പിക്കും.


ഇന്ത്യയിൽനിന്ന് യുകെയിലേക്കുള്ള പ്രധാന സമുദ്രോത്പന്ന കയറ്റുമതിയിൽ മുൻപന്തിയിലുള്ള വനാമി ചെമ്മീൻ, ശീതീകരിച്ച കണവ, ലോബ്സ്റ്ററുകൾ, ശീതീകരിച്ച പോംഫ്രെറ്റ്, ബ്ലാക്ക് ടൈഗർ ചെമ്മീൻ തുടങ്ങിയവയ്ക്ക് തീരുവ രഹിതമായ പ്രവേശനം ലഭിക്കും.


ഇന്ത്യ-യുകെ സിഇടിഎ പ്രാബല്യത്തിൽ വന്നതോടെ എ വിഭാഗത്തിൽ വരുന്ന മത്സ്യങ്ങൾക്കും സമുദ്രോത്പന്നങ്ങൾക്കും തീരുവ രഹിതമാകും. മുന്പ് ഇത് 0% മുതൽ 21.5% വരെ തീരുവകൾക്ക് വിധേയമായിരുന്നു.


മത്സ്യം, ക്രസ്റ്റേഷ്യനുകൾ, മൊളാസ്കുകൾ, മത്സ്യ എണ്ണകൾ, സമുദ്ര കൊഴുപ്പുകൾ, തയാറാക്കിയതോ സംരക്ഷിച്ചതോ ആയ സമുദ്രവിഭവങ്ങൾ, മത്സ്യ ഭക്ഷണം, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, എച്ച്എസ് കോഡ് 1601 പ്രകാരമുള്ള സോസേജുകൾ പോലുള്ള ഇനങ്ങൾ മുൻഗണനാ പരിഗണനയിൽനിന്ന് ഒഴിവാക്കി.


2024-25 ൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 7.38 ബില്യണ്‍ ഡോളറിലെത്തി (60,523 കോടി രൂപ), ശീതീകരിച്ച ചെമ്മീനിൽനിന്നു മാത്രം 4.88 ബില്യണ്‍ ഡോളർ (വരുമാനത്തിന്‍റെ 66 ശതമാനം) ലഭിച്ചു. ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ യുകെ, 80 മില്യണ്‍ ഡോളർ ശീതീകരിച്ച ചെമ്മീൻ ഉൾപ്പെടെ 104 മില്യണ്‍ ഡോളർ (879 കോടി രൂപ) മൂല്യമുള്ള ഇന്ത്യൻ സമുദ്രോത്പന്നങ്ങൾ ഇറക്കുമതി ചെയ്തു.
ഇതൊക്കെയാണെങ്കിലും, യുകെയുടെ 5.4 ബില്യണ്‍ ഡോളറിന്‍റെ സമുദ്രോത്പന്ന ഇറക്കുമതി വിപണിയിൽ ഇന്ത്യക്ക് 2.25 ശതമാനം വിഹിതം മാത്രമേ ഉള്ളൂ.
ഇന്ത്യയിലെ ഏകദേശം 28 മില്യണ്‍ ആളുകളുടെ ഉപജീവനമാർഗവും ആഗോള മത്സ്യോത്പാദനത്തിന്‍റെ എട്ടു ശതമാനവും മത്സ്യബന്ധനമേഖലയെ ആശ്രയിച്ചാണിരിക്കുന്നത്. ആഗോള മത്സ്യോത്പാദനത്തിൽ ഇന്ത്യ വളർച്ച കൈവരിച്ചിരിക്കുകയാണ്.


2014-15 നും 2024-25 നും ഇടയിൽ, ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി അളവിൽ 60 ശതമാനം വർധിച്ച് 16.85 ലക്ഷം മെട്രിക് ടണ്ണും മൂല്യം 88 ശതമാനം ഉയർന്ന് 62,408 കോടി രൂപയുമായി.
യുകെയുടെ കർശനമായ കയറ്റുമതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ആന്ധ്രപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ തീരദേശ സംസ്ഥാനങ്ങൾക്ക് സിഇടിഎയുടെ ഗുണഫലം പ്രയോജനപ്പെടുത്താനാകും.

Latest News

Up